vv

Flash News :16/06/2017 വെള്ളിയാഴ്ച സ്ക്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് എസ് .എം.ഡി.സി യുടെ ഒരു ഭരണസമിതി യോഗം ഉണ്ടായിരിക്കുന്നതാണ്.

ശനിയാഴ്‌ച

കേരളത്തെപ്പറ്റിയും ഭാഷയെപ്പറ്റിയും കവികൾള്‍








"കേരളം വളരുന്നു
പശ്ചിമഘട്ടങ്ങളെ
കേറിയും കടന്നും ചെ-
ന്നന്യമാം രാജ്യങ്ങളിള്‍"-പാലാ


"പദം പദമുറച്ചു നാം പാടിപ്പാടിപ്പോവുക
പാരിലൈക്യ കേരളത്തില്‍ കാഹളം മുഴക്കുവാന്‍
നവം നവരണങ്ങളില്‍ -നമ്മള്‍ തന്‍ ത്യാഗങ്ങളില്‍
നാം രചിക്കുമാപ്പുതിയ കേരളം മനോഹരം"-
പി.ഭാസ്കരന്‍

"ജയ ജയ കേരള കോമള ധരണീ
ജയ ജയ മാമക പൂജിത ജനനീ
ജയ ജയ പാവന ഭാരതഹരിണീ
ജയ ജയ ധരമ്മസമന്വയ രമണീ"-
ബോധേശ്വരന്‍

"പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തല ചായ്ച്ചും
സ്വച്ഛാബ്ധിമണല്‍ത്തിട്ടാം പാദോപധാനം പൂണ്ടും
പള്ളികൊണ്ടീടുന്ന നിന്‍ പാര്‍ശ്വയുഗ്മത്തെക്കാത്തു
കൊള്ളുന്നൂ കുമാരിയും ഗോകര്‍ണ്ണേശനുമമ്മേ"-
വള്ളത്തോള്‍

"അടിയനിനിയുമുണ്ടാം ജന്മമെന്നാലതെല്ലാ-
മടിമുതല്‍ മുടിയോളം നിന്നിലാകട്ടെ തായേ..'
-ഉള്ളൂര്‍

"മലരണിക്കാടുകള്‍ തിങ്ങിവിങ്ങി
മരതകക്കാന്തിയില്‍ മുങ്ങിമുങ്ങി
കരളും മിഴിയും കവര്‍ന്നു മിന്നി
കറയറ്റൊരാലസല്‍ ഗ്രാമഭംഗി"-
ചങ്ങമ്പുഴ.



ഭാഷ പൂത്തും വികാരം തളിര്‍ത്തും
ഭാവനയ്ക്ക്‌ പുളകം കിളിര്‍ത്തും
ചോരയില്‍ ചേര്‍ന്നലിഞ്ഞുപോം ഗാനധാരകളും നിറഞ്ഞ മലയാളഭാഷയെപ്പറ്റി.


"എത്ര സുന്ദരമെന്റെ മലയാളം
മുത്തുപവിഴങ്ങല്ല് കോര്‍ത്തൊരുപൊന്നുനൂല്‍ പോലെ"=
ഓ.എൻ.വി


"ചേരമാന്‍ പെരുമാള്‍ വാഴിച്ച ഭാഷ
കേരങ്ങളൊക്കെ വാഴിച്ച ഭാഷ
ഞാറു നടുന്നൊരു നാടിന്റെ ഭാഷ
ചേറു പുരണ്ടൊരു നാടിന്റെ ഭാഷ
പുള്ളുവവീണമിടിക്കുന്ന ഭാഷ
ചുരികത്തഴമ്പുള്ള നാടോടിഭാഷ
കണ്ണകി കണ്ണു മിഴിപ്പിച്ച ഭാഷ"
-എടപ്പാള്‍ എസ്‌. സുബ്രഹ്മണ്യന്‍.

"ഞാന്‍ കാട്ടില്‍ അകപ്പെട്ടു
മ്യഗങ്ങള്‍ അവരുടെ ഭാഷ സംസാരിച്ചു
പെട്ടെന്ന്.മധുരം നിറഞ്ഞ ഒരു താരാട്ട്‌
വ്യക്ഷങ്ങള്‍ മീട്ടി ,കാറ്റ്‌ പാടുകയായിരുന്നു
മലയാളത്തില്‍"
- സച്ചിദാനന്ദന്‍


"പഞ്ചാരക്കയ്പ്പേറെയിഷ്ടമെന്നോതുവാന്‍
കരയുവാന്‍ പൊരുതുവാന്‍ ചേരുവാന്‍
ചുണ്ടത്തിരുന്നു ചൂണ്ടിത്തന്ന
നന്മയാണമ്മ മലയാളം
ജന്മമലയാളം"
-കുരീപ്പുഴ ശ്രീകുമാര്‍

വന്നാലും തുഞ്ചന്‍പറമ്പാര്‍ന്ന പൈങ്കിളിപ്പെണ്ണേ
ചെന്നാലും നീയീ നവ്യകാലത്തിന്‍ വ്യാഖ്യാനം
ധീരമാം പ്രേമങ്ങളെ,ഗംഭീരശോകങ്ങളെ-
ഗ്ഘോരസംഘര്‍ഷങ്ങളെപ്പുകഴ്ത്തിപ്പാടീല നീ"-
എന്‍.വി.ക്യഷ്ണവാര്യര്‍

ഇനിയുമേറെയുണ്ട്‌ നമ്മുടെ നാടിനെപ്പറ്റിയും ഭാഷയെപ്പറ്റിയുമുള്ള കാവ്യധാരകള്‍.



"ഭാരതീപദാവലീ തോണ്ണേണം കാലേകാലേ
വാരിധി തന്നില്‍ തിരമാലകളെന്നപോലെ"
എന്ന് മലയാളമണ്ണിനോടും ഭാഷയോടും നമുക്കും പ്രാര്‍ഥിക്കാം.